യഹോവയെ വാഴ്ത്തുക.
യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;
സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;
സ്വർഗാധിസ്വർഗങ്ങളേ,
അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—
സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
തീയും കന്മഴയും മഞ്ഞും മേഘങ്ങളും
പർവതങ്ങളും സകലകുന്നുകളും
കാട്ടുമൃഗങ്ങളും കന്നുകാലികളും
ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും
യുവാക്കളും യുവതികളും
ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,